കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് മാത്രം കുറ്റക്കാരനെന്ന് ജോധ്പുർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വിധിച്ചു. സൽമാൻ ഖാനെ കൂടാതെ മറ്റ് താരങ്ങളായ സെയിഫ് അലി ഖാൻ, തബു, സോണാലി ബേന്ദ്രേ, നീലം എന്നിവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് കൂടിയ ശിക്ഷ ആറു വര്‍ഷവും കുറഞ്ഞ ശിക്ഷ ഒരു വര്‍ഷവുമാണ്. കൂടിയ ശിക്ഷ തന്നെ സല്മാന് നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ദേവ് കുമാർ ഖാത്രിയാണു വിധി പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപന വേളയിൽ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ കോടതിയിലെത്തിയിരുന്നു.
1998 ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജോധ്പുരിലെ കൺകാണി വില്ലേജിൽ രണ്ടു കൃഷ്ണമൃഗങ്ങളെ സൽമാൻ ഖാൻ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണു സൽമാൻ ജോധ്പുരിലെത്തിയത്.
ALSO READ: കൈകളിലേക്ക് തുമ്മുന്ന ശീലം നല്ലതല്ല; ഇത്തരം ശീലമുള്ളവര്‍ സൂക്ഷിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക