മണ്ടന്മാരല്ല മുംബൈ മലയാളികൾ. വാടക മൂന്നിരട്ടി കൂട്ടിയിട്ട്, കുറച്ചത് മൂന്നിലൊന്ന് മാത്രം. പ്രതിഷേധം രൂക്ഷം. കേരള ഹൗസ് കോൺഫറൻസ് ഹാൾ വാടക നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ നടപടി അപര്യാപ്തത മാണെന്ന അഭിപ്രായമായി മലയാളികളും സംഘടനകളും രംഗത്ത്. പ്രവാസികളെ ചുമ്മാ വിഢികളാക്കരുത്. കേരള ഹൗസ് ഹാൾ വാടക കുറച്ചിരിക്കുന്നു എന്ന അവകാശവാദം മുംബൈ മലയാളികളെ വിഢികളാക്കുന്നതിന് തുല്ല്യമാണ്.
പതിനായിരം രൂപയുണ്ടായിരുന്നത് മുപ്പതിനായിരം രൂപയാക്കി വർധിപ്പിച്ച്, ഒട്ടേറെ നിവേദനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷം 22500 രൂപയാക്കി കുറച്ചുകൊണ്ട് എന്താണ് പ്രയോജനം.? പ്രവാസി ക്ഷേമത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന കേരളസർക്കാരിന്, മുംബൈ മലയാളികളെ പുഛമാണെന്നാണ് കേരള ഹൗസ് സംഭവം വ്യക്തമാക്കുന്നത്.
മെയ് ഒന്നാം തിയ്യതി മുംബൈയിലെ മലയാളി സംഘടനകൾ നടത്താൻ തീരുമാനിച്ച ഉപരോധത്തിന്റെ പ്രസക്തി ഈ സാഹചര്യത്തിൽ ഒന്നു കൂടി വർദ്ധിച്ചിരിക്കുകയാണ്. പഴയ നിരക്കായ മിനിമം ചാർജ് 2500 രൂപയും പരമാവധി ആറു മണിക്കൂറിന് 10000 രൂപയുമായി നിശ്ചയിക്കണം. മാത്രമല്ല കേരള ഹൗസ് സാംസ്ക്കാരിക കേന്ദ്രമാക്കുക, ബുക്കിംങ്ങ് 50 ശതമാനം മുംബൈയിൽ നിന്നാക്കുക, ചികിൽസ സഹായം പുനരാരംഭിക്കുക, മലയാളമിഷൻ ജനാധിപത്യവൽക്കരിക്കുക തുടങ്ങിയവയെല്ലാം മെയ് ഒന്നാം തിയ്യതി സമരത്തിൽ ഉയർത്തുന്ന ആവശ്യങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക