യാത്രക്കാര്‍ക്ക് റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നതിലൂടെ വിമാനം നഷ്ടപ്പെട്ടാല്‍ ബന്ധപ്പെട്ട കമ്പനി 20,000 രൂപ നഷ്ടപരിഹാരം നല്കാന് ശുപാര്‍ശ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വെച്ചത്. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട കമ്പനികളുമായി കൂടിയാലോചിച്ചതിന് ശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു.
നിലവില്‍ യാത്രക്കാര്‍ക്ക് വിമാനം ലഭിച്ചില്ലെങ്കിൽ ഭക്ഷണവും താമസ സൗകര്യവും മാത്രമാണ് വിമാനകമ്പനികള്‍ നല്‍കുന്നത്. വിമാനം റദ്ദാക്കിയത് മൂലം ബോര്‍ഡിങ് പാസ് ലഭിച്ചില്ലെങ്കിലും 5000 രൂപ വരെ നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശയുണ്ട്.
എന്നാൽ ഈ നഷ്ടപരിഹാരം യാത്രക്കാര്‍ക്ക് ഗുണകരമാവുന്നില്ലെന്ന് സിവില്‍ എവിയേഷന്‍ സെക്രട്ടറി ആര്.എന്‍ ചൗധരി അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക