ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച സന്യാസി പിടിയില്‍. വയനാട് അമ്പലവയല്‍ സ്വദേശിയായ ഭാഗ്യാനന്ദസരസ്വതി ആണ് പൊലീസിന്റെ പിടിയിലായത്. യാത്രക്കാര്‍ ഇറങ്ങാന്‍ പറഞ്ഞിട്ടും ഇയാൾ കൂട്ടാക്കിയില്ല. സ്ത്രീകള്‍ക്ക് സമീപമിരുന്ന് അശ്ലീലം പറഞ്ഞുകൊണ്ടിരുന്നതായി യാത്രക്കാര്‍ പറഞ്ഞു.
അശ്ലീല സംസാരം നിര്‍ത്തണമെന്നും കംപാര്‍ട്ട്മെന്റില്‍ നിന്ന് ഇറങ്ങണമെന്നും അടുത്തിരുന്ന എന്‍ജീനിയറിംഗ് വിദ്യാര്‍ഥിനി ആവശ്യപ്പെട്ടിട്ടും ഇയാൾ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇയാൾ പെണ്‍കുട്ടിയുടെ കൈയില്‍ കടന്നുപിടിക്കുകയും ആക്രമത്തിന് മുതിരുകയും ചെയ്തു.
എന്നാൽ സന്യാസിക്ക് പെണ്‍കുട്ടി ഉഗ്രൻ പണിതന്നെ കൊടുക്കുകയായിരുന്നു. പെണ്‍കുട്ടി തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന കുരുമുളക് സ്്പ്രേ സന്യാസിയുടെ മുഖത്തടിച്ചാണ് രക്ഷപ്പെട്ടത്. പിന്നീട് യാത്രക്കാരെ വിളിച്ചുകൂട്ടി തന്റെ മുഖത്ത് പെണ്‍കുട്ടി ലഹരിമരുന്ന് സ്പ്രേ ചെയ്തതായി ഇയാള്‍ ആരോപിച്ചു. എന്നാല്‍ കംപാര്‍ട്ട്മെന്റിലെ മറ്റു യാത്രക്കാര്‍ നടന്ന സംഭവങ്ങള്‍ റെയില്‍വേ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക