ശമ്പള പരിഷ്ക്കരണം വൈകുന്നതുമായി ബന്ധപ്പെട്ട് നഴ്സുമാര്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുന്നു. ഏപ്രിൽ 24 മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ ഒന്നടങ്കം പണിമുടക്കുമെന്ന് നഴ്സിംഗ് സംഘടനകൾ അറിയിച്ചു. ശമ്പള വർധനവിനുള്ള വിജ്ഞാപനം ഇറക്കാൻ വൈകുന്നതിലുള്ള കടുത്ത അതൃപ്തി നഴ്സിംഗ് സംഘടനകൾ സർക്കാരിനെ അറിയിച്ചു.
നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.സമരം മാറ്റിവെച്ച് ഇനി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. വിജ്ഞാപനം ഇറങ്ങാതെ ഇനി ഒരു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും നഴ്സുമാരുടെ പ്രതിനിധികള്‍ വ്യക്തമാക്കി. ശമ്പളപരിഷ്കരണം അട്ടിമറിക്കുന്നതിന് എതിരെ ലോങ്മാര്ച്ചോടെയായിരിക്കും നഴ്സമുമാര് അനിശ്ചിതകാല സമരത്തില്‍ പ്രവേശിക്കുക.
യുഎന്‍ഐയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുക. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ലോങ്മാര്ച്ചാണ് നടത്തുന്നത്. ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നിലാണ് അവസാനിക്കുക. എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്സുമാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക