യുവ ടെലിഫിലിം സംവിധായികയും നടിയുമായ യുവതി തീകൊളുത്തി മരിച്ചത് ജി.എസ്.ടി കാരണമുള്ള സാമ്ബത്തിക ബാധ്യതയണെന്ന് പിതാവിന്റെ മൊഴി. നിലമ്ബൂര്‍ വഴിക്കടവ് സ്വദേശി മേനിയില്‍ വിജയന്റെ മകള്‍ കവിത(28)യെയാണ് നിലമ്ബൂര്‍ മുതീരിയിലെ വാടക വീട്ടില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.
കവിതയുടെ പിതാവ് വിജയന് പൊലീസിനു നല്കിയ മൊഴിയില്‍ മകള്‍ ബാംഗ്ലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്താന്‍ ശ്രമിച്ചെന്നും ജി.എസ്.ടി കാരണം തുടങ്ങാന്‍ കഴിഞ്ഞില്ലെന്നും ഇതുമൂലമുണ്ടായ സാമ്ബത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു പിന്നിലെന്നുമാണ് പറഞ്ഞിരിക്കുന്നത്. നിലമ്ബൂര്‍ സി.ഐ. കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് പാലക്കാട് സ്വദേശി വിജേഷുമായി രണ്ടു വര്‍ഷമായി വേര്‍പിരിഞ്ഞാണ് കവിതയുടെ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക