തൃശൂർ പൂരം വെടിക്കെട്ട് അകലെ നിന്ന് കണ്ടാൽ മതിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. കൂടാതെ കുടമാറ്റത്തിന് രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ തിങ്ങി നിറയുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണമെന്ന് പൊലീസ് അറിയിച്ചു.
ഇതോടെ ഇന്നു നടക്കുന്ന സാംപിളും 26നു വെളുപ്പിനു നടക്കുന്ന വെടിക്കെട്ടും കാണാൻ അവസരമില്ലാതായി. വെടിക്കെട്ടു നടക്കുന്ന രാഗം തിയറ്റർ മുതൽ നായ്ക്കനാൽവരെ ആരെയും നിൽക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം വെടിക്കെട്ടു നടക്കുന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള പെട്രോള്‍ ബങ്കുകളിലെ ഇന്ധനം കാലിയാക്കണമെന്നും ബെഹ്റ നിര്‍ദേശിച്ചിട്ടുണ്ട്.
മുകളിൽ പോയി പൊട്ടുന്നതു ദൂരെനിന്നു കാണാമെന്നു മാത്രം. പൊലീസ് നിലപാടിനെതിരെ പൂരപ്രേമികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പൂരത്തിന്റെ നിറസാനിധ്യമായ വെടിക്കെട്ടും കുടമാറ്റവും കാണാനുള്ള അവസരം നിഷേധിക്കുന്നത് പൂരപ്രേമികളെ നിരാശരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക