എല്ലാവരും യാത്രകൾ ഇഷ്ട്ടപ്പെടുന്നവരായിരിക്കും. കാടും മലകളും കുന്നുകളും കാണാൻ പല സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാറുണ്ട്. എന്നാൽ കാടുകാണാന്‍ ഇറങ്ങുന്നത് നിയമപരമാണോ? കാടുകാണാന്‍ ഇറങ്ങുന്നതിനു മുമ്പ് കേരളത്തിലെ എക്കോ ടൂറിസം പദ്ധതികള്‍ അടുത്തറിയാം.
വനസംരക്ഷണ നിയമപ്രകാരം വനത്തില്‍ അതിക്രമിച്ചു കടക്കുന്നത് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വനവിഭവങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയതായി തെളിഞ്ഞാല്‍ അധിക വകുപ്പുകള്‍ ചുമത്തി പിഴയും ശിക്ഷയും ഉണ്ടാകും.
കാടുംമലയും താണ്ടി ഫെയ്സ്ബുക്കില്‍ താരമാകാന്‍ മത്സരിക്കുന്നവര്‍, അവരുടെ യാത്രകള്‍ നിയമപരമാണോ എന്നുകൂടി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ റിസര്‍വ് വനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും, അവയുടെ സംരക്ഷണത്തിന്റെ ഭാഗമായി നിരവധി വിനോദസഞ്ചാര പരിപാടികള്‍ നടത്തിവരുന്നു. ഇന്ത്യയിലെ ആദ്യ ആസൂത്രിത പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രമാണ് ( planned eco toursim ) കൊല്ലത്തെ തെന്മല എക്കോ ടൂറിസം. ഇതുപോലെ, 60-ല്‍ അധികം എക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് കേരളത്തില്‍ ഉണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു കേന്ദ്രമെങ്കിലും സഞ്ചാരികള്‍ക്കായി വനം, വന്യജീവി വകുപ്പ് ഒരുക്കിയിരിക്കുന്നു.
Also Read: കാസർഗോഡ് തലയുയര്‍ത്തി നില്ക്കുന്ന ബേക്കല്‍ കോട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക