തൂത്തുക്കുടിയിൽ കോപ്പർ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തവർക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ 12 പേർ മരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി രജനികാന്ത് രംഗത്ത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും 12 പേർ കൊല്ലപ്പെട്ടതിന്റെയും പൂർണ ഉത്തരവാദിത്തം സർക്കാരിനാണന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ അപലപിച്ചു നിരവധി സാമൂഹിക രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തൂത്തുക്കുടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രജനിയ്ക്ക് പുറമെ കമൽ ഹാസൻ, പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിൻ, രാഹുൽ ഗാന്ധി എന്നിവരും സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് യുക്തിയ്ക്ക് നിരക്കാത്ത വാദമാണ് പോലീസ് ഉയർത്തുന്നത്. ജനങ്ങൾക്ക് നേരെ വെടിയുതിർത്തിട്ടില്ല എന്നും ലാത്തിച്ചാർജ്, കണ്ണീർവാതകം, ജലപീരങ്കി എന്നിവ മാത്രമാണ് പ്രയോഗിച്ചതെന്നും കല്ലേറിലാണ് ആളുകൾ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ്ഭാഷ്യം.
Also read: ഗോൾ അടിക്കൂ ; പെട്രോൾ നേടൂ: വ്യത്യസ്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
പ്രതികരിക്കാൻ ഇവിടെ എഴുതുക