നിപ വൈറസ് ബാധയെ തുടർന്ന് 90%ത്തിനു അടുത്തോളം ആളുകൾ മരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത ഏർപ്പെടുത്തി. നിപയുടെ രണ്ടാം വരവിലും 3 പേരുടെ ജീവൻ അപഹരിച്ചു. ഇതോടെ നിപ ബാധിച്ചു മരിച്ചവരുടെ എണ്ണം 17 ആയി. നിപയെ തുടർന്ന് ഡോക്ടർ ചികിത്സതേടിയതോടെ ബാലുശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് അവധി അനുവദിച്ചു.
നിപയെ തുടർന്ന് കോഴിക്കോട് മലപ്പുറം ജില്ലകളിൽ സ്കൂൾ പ്രവേശനം ജൂൺ ആറിലേക്ക് മാറ്റിയിരുന്നു. എന്നാൽ പേരാമ്പ്രയിൽ നിപ വന്ന് ആദ്യ ആളുകൾ മരിച്ച സ്ഥലത്തു നിന്ന് പഴംതീനി വവ്വാലുകൾ വിദഗ്ധ പരിശോധനക്കായി ഭോപ്പാലിലേക്ക് അയിച്ചിട്ടുണ്ട്. നേരത്തെ വവ്വാലുകളിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരിന്നു.
നിപ ബാധക്ക് രണ്ടാംഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മുന്നറിയിപ്പ് നൽകി. ആദ്യഘട്ടത്തില്‍ നിയന്ത്രിക്കാനായെങ്കിലും നിപ ബാധിതരുമായി ഇടപഴകിയവര്‍ക്ക് പകരാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍, സാധ്യതയുള്ളവർ ‘ഇങ്കുബേഷന്‍ പിരീഡ്’ കഴിയുന്നതുവരെ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.
വൈറസ് ബാധ സംശയിക്കുന്ന ആറുപേരെക്കൂടി വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇവിടെ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി. നിലവിൽ 1949 പേർ നിരീക്ഷണപ്പട്ടികയിൽ ഉണ്ട്. ഇതുവരെ 193 പേരുടെ പരിശോധന ഫലത്തിൽ 18 പേർക്കാണ് സ്ഥിരീകരിച്ചത്.
എന്നാൽ, നേരത്തേ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടുപേരിൽ പുതിയ ഫലം നെഗറ്റീവ് ആയത് നിപ ഭീതിക്ക് ചെറിയ ആശ്വാസമായതായി ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. കോഴിക്കോട് സ്വദേശി നഴ്സിങ് വിദ്യാർഥിനി, മലപ്പുറം സ്വദേശി എന്നിവരുടെപരിശോധന ഫലമാണ് നെഗറ്റീവായത്.
ഇരുവരും തുടർ നിരീക്ഷണത്തിലാണ്. നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ തിരക്കുള്ള കോടതികളിൽ ജൂൺ ആറുവരെ വിചാരണ നിർത്തിെവക്കാൻ ഹൈകോടതി നിർദേശമുണ്ട്. ഇൗ മാസം 16 വരെയുള്ള പി.എസ്.സി പരീക്ഷകൾ മാറ്റി. രോഗം പടരാതിരിക്കാൻ എല്ലായിടത്തും മുൻ കരുതലുകളെടുത്തതായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക