കോഴിക്കോട്: അപകടകാരിയായ നിപ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്ക് എത്തിയ വൈറസ്, വീണ്ടും മനുഷ്യരിലൂടെ തന്നെ പകരുന്നതാണ് രണ്ടാം ഘട്ടം. ഇതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് സംസ്ഥാനം. നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചിരുന്നതായി മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
കൂടുതല്‍ പ്രതിരോധ സജ്ജീകരണങ്ങള്‍ ഇതിനായി ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്. എങ്കിലും കൂടുതല്‍ ജാഗ്രത ആവശ്യമാണ്. നിപ ബാധിച്ചവരുമായി അടുത്ത് ഇടപെഴകിയവര്‍ നിശ്ചിത കാലാവധി കഴിയും വരെ കൂട്ടായ്മകള്‍ ഒഴിവാക്കണം. ചെറു ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ചികിത്സ തേടണം. ശരീരത്തില്‍ വൈറസ് പകര്‍ന്നാല്‍ ഉടനടി ബാധിക്കുക തലച്ചോറിനെയാണെന്നും മന്ത്രി മുന്നറിയിപ്പു നല്കി.
കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് നിപ വ്യാപിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. ഇതോടെ 1949 പേര് നിരീക്ഷണത്തിലാണ്. 17പേരാണ് ഇതുവരെ നിപ ബാധിച്ച് മരിച്ചത്. ഇത്രയും അപകടകാരിയായ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടുമില്ല.
ആശങ്കഒഴിയാതെ നിപ നിരവധിപേർ നീരീക്ഷണത്തിൽ
നിപ്പാ വൈറസ്: കോഴിക്കോട് ജില്ലാ കോടതികളുടെ പ്രവർത്തനത്തിനു നിയന്ത്രണം
പ്രതികരിക്കാൻ ഇവിടെ എഴുതുക