തമിഴ്നാട്ടിലെ ചെങ്കൽപേട്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തിയ മൃതദേഹം കോട്ടയത്തു നിന്നും കാണാതായ ജസ്നയുടേതല്ലെന്നു സഹോദരൻ സ്ഥിതീകരിച്ചു. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമിട്ടാണ് സഹോദരൻ ജെസിന്റെ പ്രതികരണം വന്നത്. തിങ്കളാഴ്ച ചെങ്കൽപ്പേട്ടയ്ക്കടുത്തു നിന്നും കണ്ടെത്തിയ മൃതദേഹം ജസ്നയുടേതാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. പല്ലിൽ ക്ലിപ്പ് ഇട്ടിട്ടുണ്ട് എന്നുള്ളതും ഉയരത്തിലെ സമാനതയും സംശയത്തിന് ആക്കം കൂട്ടി.
തമിഴ്നാട് പോലീസിൽ നിന്ന് വിവരം ലഭിച്ചയുടനെ ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘവും ജയ്സും ചെങ്കൽപ്പേട്ടയിലേക്ക് പോകുകയായിരുന്നു. 72 ദിവസങ്ങൾക്ക് മുൻപാണ് കോട്ടയം സ്വദേശിനിയായ ജസ്ന മരിയ ജെയിംസിനെ കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക