നിപ വൈറസ് ബാധയെ തുടർന്ന് 18 പേർ മരിച്ച സാഹചര്യത്തിൽ പഴംതീനി വവ്വാലുകളെ വിദഗ്ദ പരിശോധനക്കായി ഭോപ്പാലിലേക്ക് അയച്ചിരുന്നു. എന്നാൽ പഴംതീനി വവ്വാലുകളിൽ നിന്നല്ല നിപ പടർന്നതെന്ന് സ്ഥിരീകരിച്ചു. നേരത്തെ വവ്വാലുകളിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരിന്നു.
അതേസമയം നിപയുടെ രണ്ടാഘട്ടത്തിലും മൂന്ന് പേർമരിച്ചതിനെ തുടർന്ന് കോഴിക്കോട് മലപ്പുറം ജില്ലകളിൽ കടുത്ത ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് പി എസ് സി പരീക്ഷകൾ മാറ്റിവച്ചു.
സ്കൂൾ പ്രവേശനം ഈ മാസം 16 ലേക്ക് മാറ്റിവച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് പരത്തുന്നതില്‍ പഴംതീനി വവ്വാലുകള്‍ക്ക് പങ്കില്ലെന്ന് തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക