പ്രണയ വിവാഹത്തെ തുടർന്ന് ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിൻ പി ജോസ്ഫിന്റെ മരണം കൊലപാതകമെന്ന് ഐ ജി വിജയ് സാഖറെ. കെവിന്റെ മരണം മുങ്ങിമരണം ആണെന്നയിരിന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ കെവിനേ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളുകയിരുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്.
കെവിൻ കൊലപാതകത്തിൽ പോലീസ് കാരുടെ പങ്ക് തെളിഞ്ഞതിനെ തുടർന്ന് ഇവർക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. കെവിനേ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയെന്ന് ഐ ജി വിജയ് സാഖറെ വ്യക്തമാക്കി. തികള്‍ ഉപയോഗിച്ച നാല് വാളുകളാണ് തെളിവെടുപ്പിനിടെ കണ്ടെത്തിയത്.
കേസില്‍ പ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍ നിന്നാണ് വാളുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്. തെളിവെടുപ്പിനായി പ്രതികളെ ചാലിയകരയിൽ എത്തിച്ചിരുന്നു. പ്രതികളെ ചാലിയേക്കരയില്‍ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. നാല് പ്രതികളെയാണ് തെളിവെടുപ്പിന് കൊണ്ടു വന്നത്. ഒരാളെ കെവിന്റെ മൃതദേഹം കണ്ടെത്തിയ തോട്ടിലിറക്കിയും തെളിവെടുപ്പ് നടത്തി.
അതിനിടെ, കെവിനെ റോഡില്‍ നിന്ന് താഴേക്ക് തള്ളിയിെട്ടന്ന് പ്രതികളായ നിയാസും റിയാസും പറഞ്ഞു. കെവിൻ അവശനായിരുന്നുവെന്നും ഉരുണ്ട് താഴേക്ക് പോയെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോയും ചാക്കോയും നേരത്തെ കീഴടങ്ങിയിരുന്നു. നീനു ചാക്കോയുടെ അമ്മ രഹ്ന ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക