നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതിനെ തുടർന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വ്യാജ പ്രചാരണം നടത്തിയ അഞ്ചുപേരെ ഞായറാഴ്ച പിടികൂടിയതോടെ അറസ്റ്റിലായവരുടെ എണ്ണം13 ആയി.
ഫറോക്ക് സ്വദേശി അബ്ദുല്‍ അസീസ്, മൂവാറ്റുപുഴ സ്വദേശികളായ അന്‍സാര്‍, ഫെബിന്, അന്‍ഷാജ്, ശിഹാബ് എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്. മൂവാറ്റുപുഴക്കാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ജില്ല മെഡിക്കല്‍ ഒാഫിസറുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന കേസിലാണ് ഇവർക്ക് എതിരെ നടപടി സ്വീകരിച്ചത്. നിപ രണ്ടാം ഘട്ടത്തിലും നിയന്ത്രണ വിധേയമായെങ്കിലും 3 പേർ മരിച്ചിരുന്നു. 90% പേരാണ് നിപ വൈറസ് രോഗബാധിതരായി മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക