സുനന്ദ പുഷ്കറിന്റെ ദുരൂഹമരണത്തിൽ ഭർത്താവും കോൺഗ്രസ്സ് എം പിയുമായ ശശി തരൂരിനെതിരായി സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. എം പിമാർക്കും എം എൽ എമാർക്കും എതിരായുള്ള കേസുകൾ വിചാരണ ചെയ്യുന്ന അതിവേഗ കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. 3000 പേജുകളുള്ള കുറ്റപത്രത്തിൽ തരൂരിനെതിരെ ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. ജൂലൈ 7 ന് ഹാജരാകാൻ തരൂരിനോട് കോടതി നിർദ്ദേശിച്ചു.
മരണത്തിനു മുൻപ് സുനന്ദ ഇമെയിലിലൂടെ തരൂരിനയച്ച കവിതയിൽ ജീവിക്കാൻ ആഗ്രഹമില്ല എന്ന സൂചനയുള്ളതായി കുറ്റപത്രത്തിൽ പറയുന്നു. പരമാവധി 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ആത്മഹത്യാപ്രേരണാ കുറ്റവും 3 വർഷം ശിക്ഷ ലഭിക്കാവുന്ന ഗാര്‍ഹികപീഡന കുറ്റവുമാണ് തരൂരിനെതിരെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക