ഇനി മുതൽ സോഷ്യൽ മീഡിയ സൈറ്റുകളായ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, വൈബര്‍, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കാന്‍ നികുതി നല്‍കണം. ഗോസിപ്പുകളുടെ പ്രചരണം തടയുന്നതിനും വരുമാനമുണ്ടാക്കുന്നതിനുമാണ് ഭരണകൂടം ഇത്തരത്തിലുള്ള തീരുമാനം എടുത്തത്. ഉഗാണ്ടയിലാണ് പുതിയ നിയമം പാസ്സാക്കിയത്. ഈ നിയമ പ്രകാരം ഉപയോക്താക്കള്‍ പ്രതിദിനം 200 ഷില്ലിങ് (3.6 രൂപ) നല്‍കേണ്ടിവരുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ജൂലായ് ഒന്നുമുതല്‍ നിലവില്‍ വരുന്ന പുതിയ എക്സൈസ് നികുതി ബില്‍ അനുസരിച്ചായിരിക്കും നികുതി ഈടാക്കുക. സോഷ്യല്‍ മീഡിയ ടാക്സ് രാജ്യത്തിന് സഹായകമാവുമെന്നു ഉഗാണ്ട പ്രസിഡന്റ് യൊവേരി മുസേവെനി പറഞ്ഞു. സോഷ്യല്‍ മീഡിയ ഗോസിപ്പുകള്‍ക്ക് പ്രചാരം നല്‍കുന്നുവെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയാ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ രാജ്യത്തിന്റെ വളര്‍ന്നുവരുന്ന ദേശീയ കടബാധ്യതയ്ക്ക് ഈ നികുതി ഗുണം ചെയ്യുമെന്ന് ഉഗാണ്ടയുടെ ധനകാര്യ മന്ത്രി ഡേവിഡ് ബാഹാട്ടിയും പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക