ലോകകപ്പ് ഫുട്ബോളിന് റഷ്യയുടെ മണ്ണിൽ ആവേശ തിരയിളകാൻ മണിക്കൂറുകൾ മാത്രം. ആദ്യ മത്സരത്തില്‍ റഷ്യ- സൗദി അറേബ്യ പോരാട്ടം. ഗ്രൂപ്പ് A യില്‍ ഈജിപ്തും ഉറുഗ്വേയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നാളത്തെ ഫലം ഇരു ടീമുകള്‍ക്കും നിര്‍ണായകമാകും. ആതിഥേയ രാജ്യം എന്ന നിലയില്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന റഷ്യയുടെ സമീപകാല ഫോം അങ്ങേയറ്റം മോശമാണ്.
2018 ല്‍ ഒരു മത്സരം പോലും ജയിച്ചിട്ടില്ലാത്ത അവരുടെ അവസാന ജയം പിറന്നത് 2017 ഒക്ടോബറിലാണ്. ലോകകപ്പിന് മുന്‍പ് കളിച്ച 6 മത്സരങ്ങളില്‍ 4 എണ്ണത്തിലും തോറ്റ സൗദിക്ക് ജയിക്കാനായത് ഗ്രീസിനും അൾജീരിയയ്ക്കും എതിരെ മാത്രമാണ്. ലോകകപ്പിലെ തന്നെ റാങ്കിങ്ങില്‍ ഏറ്റവും പിന്നിലുള്ള രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ് ആദ്യ മത്സരം.
ഫിഫ റാങ്കിങ്ങില്‍ റഷ്യ 70 ആം സ്ഥാനതാണെങ്കില് സൗദി 67 ആം സ്ഥാനത്താണ്. ഇരു ടീമുകളുടെയും സമീപകാല ഫോം കണക്കിലെടുക്കുമ്പോൾ നിർണായകമാണ്. തുല്ല്യശക്തികൾ തമ്മിലുള്ള പോരാട്ടമായതിനാൽ ലോക മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷങ്ങൾക്കാണ് നാളെ റഷ്യയിൽ തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക