മനുഷ്യക്കടത്തിനെതിരെ തെരുവ് നാടകം കളിച്ച അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായവവരിൽ പുരോഹിതനും. അറസ്റ്റിലായവവരിൽ ആർ സി മിഷനിൽ നിന്നുള്ള ഫാദർ അൽഫോൻസോയ്നും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാളും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നും പോലീസ് പറഞ്ഞു. ആർ സി മിഷൻ സ്കൂളിൽ നിന്നാണ് അക്രമികൾ സ്ത്രീകളെ തട്ടിക്കൊണ്ട് പോയത്. അറസ്റ്റിലായ അജൂബ് സാന്തി, ആശിഷ് ലോങ്കോ എന്നിവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ട് പോയെന്നും പീഡനദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയെന്നും മൂത്രം കുടിക്കാൻ നിർബന്ധിച്ചുവെന്നും ഇവർ പോലീസിൽ മൊഴി കൊടുത്തിട്ടുണ്ട്.
അറസ്റ്റിലായ മൂന്നുപേരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പദാൽഗഡി നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചതിനാലാണ് കുറ്റകൃത്യം ചെയ്തതെന്നാണ് പ്രാഥമിക റിപോർട്ടുകൾ. പുറത്തു നിന്നുള്ളവർക്ക് ഗ്രാമത്തിനുള്ളിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിട്ടും അത് ലംഘിച്ചതിനാലാണ് ഇവർ ക്രൂരമായ ഈ പ്രതികാര നടപടി സ്വീകരിച്ചത്.
പ്രേതമില്ലെന്ന് തെളിയിക്കാൻ ശ്മാശാനത്തിൽ കിടന്നുറങ്ങി എം എൽ എ
പ്രതികരിക്കാൻ ഇവിടെ എഴുതുക