ഒറ്റ ക്ലിക്കിൽ വീട്ടുസാധനങ്ങളെല്ലാം നമ്മുടെ വീട്ടിലെത്തിക്കുന്ന സംവിധാനത്തിന് തുടക്കം കുറിക്കാൻ തയ്യാറായി സർക്കാർ. ഇതിനായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് തുടങ്ങാനാണ് കൺസ്യൂമർ ഫെഡിന്റെ നീക്കം.
സ്റ്റോക്കുള്ള സാധനങ്ങൾ ഇനി നമുക്ക് വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാം. കൺസ്യൂമർ ഫെഡ് ജീവനക്കാർ അത് നമ്മുടെ വീട്ടിലെത്തിക്കും. വരും വർഷങ്ങളിലെ വിറ്റുവരവിൽ 10% എങ്കിലും ഓൺലൈൻ വിപണനത്തിലൂടെ സമാഹരിക്കുക എന്നതാണ് കൺസ്യൂമർ ഫെഡിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിറ്റഴിക്കും. പിന്നീട് മറ്റുൽപ്പന്നങ്ങളും വിപണിയിലെത്തിക്കും. ഓരോ ജില്ലയിലും ചുരുങ്ങിയത് 10 വിൽപ്പന കേന്ദ്രങ്ങളെങ്കിലും ഓൺലൈൻ വിപണന ശൃംഖലയുമായി ബന്ധിപ്പിക്കും. സംസ്ഥാനത്തെ 57 മൊബൈൽ ത്രിവേണി സ്റ്റോറുകളുടെ സേവനവും പ്രയോജനപ്പെടുത്തും. കൺസ്യൂമർ ഫെഡിന്റെ ഐ ടി വകുപ്പിനാണ് സോഫ്റ്റ്വെയർ നിർമ്മാണച്ചുമതല. കൺസ്യൂമർ ഫെഡിന് വേണ്ടി ഐ ടി വിഭാഗം നേരത്തെ തയ്യാറാക്കിയ ബീ ബീ അക്കൗണ്ടിംഗ് പോർട്ടൽ വൻവിജയമായിരുന്നു. ഇതിനെത്തുടർന്നാണ് ഷോപ്പിംഗ് സൈറ്റ് നിർമ്മാണച്ചുമതലയും ഇവരെ തന്നെ ഏൽപ്പിച്ചത്. തിരുവനന്തപുരത്ത് ഈ വർഷം തന്നെ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും.
മായം കലര്‍ന്ന മത്സ്യം വില്‍പ്പനക്കെത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി; ആരോഗ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക