ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ രണ്ട് വയസ്സുകാരിയുടെ കാലിലെ പ്ലാസ്റ്റർ പകുതി മാത്രം നീക്കം ചെയ്തിട്ട് ജീവനക്കാരി മടങ്ങി. വൈക്കം ടി വി പുരം കൈതക്കാട് മുറി വീട്ടിൽ ഇ കെ സുധീഷിന്റെയും രാജിയുടെയും മകൾ രണ്ട് വയസുള്ള ആര്യയോടാണ് ജീവനക്കാരി ഈ ക്രൂരത കാണിച്ചത്. വലതുകാൽ ഒടിഞ്ഞതിനെ തുടർന്ന് ഒരു മാസം മുൻപാണ് ആര്യ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തുടർന്ന് കാലിൽ പ്ലാസ്റ്റർ ഇടുകയായിരുന്നു.
കഴിഞ്ഞ ദിവസം കാലിലെ പ്ലാസ്റ്റർ നീക്കാനാണ് ആര്യയെയും കൂട്ടി മാതാപിതാക്കൾ ആശുപത്രിയിലെത്തിയത്. പ്ലാസ്റ്റർ നീക്കി പകുതി ആയപ്പോഴേക്കും 5 മണിയായി. ഇതോടെ ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് ജീവനക്കാരി കുട്ടിയെ അവിടെ കിടത്തി പോകുകയായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും പ്ലാസ്റ്റർ നീക്കാൻ ആരും വരാത്തതിനാൽ മാതാപിതാക്കൾ ആശുപത്രിത്തിലുള്ളവരോട് വിവരം പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും ആശുപത്രിയിലുള്ളവരും ബഹളം വച്ചതോടെ മറ്റൊരു ജീവനക്കാരിയെത്തി ബാക്കി പ്ലാസ്റ്റർ നീക്കം ചെയ്തു. ക്രൂരത കാട്ടിയ ജീവനക്കാരിക്കെതിരെ പരാതി നൽകുമെന്ന് കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചു.
കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക