മോസ്കോ: പൂച്ചയുടെ പ്രവചനത്തെ മെസ്സി എന്ന സിംഹം കാറ്റില്‍പറത്തി, അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയിലെ ജീവന്മരണ പോരാട്ടത്തില്‍ ലോകത്തെ കോടിക്കണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി നൈജീരിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് അർജന്റീന പ്രീക്വർട്ടറിൽ പ്രവേശിച്ചത്.
നൈജീരിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ 14 മിനിറ്റിലാണ് നായകന് മെസ്സിയുടെ ഈ ലോകകപ്പിലെ തന്നെ ആദ്യ ഗോള്‍ പിറന്നത്. അവസാന നിമിഷത്തില്‍ മാര്‍ക്കോസ് റോഹോ നേടിയ ഗോളുകളുമാണ് അര്‍ജന്റീനയെ വിജയത്തിലെത്തിച്ചത്.
കളിയുടെ കൂടുതല്‍ സമയത്തും പന്ത് അര്‍ജന്റീനിയന്‍ കാലുകളിലായിരുന്നു. മെസ്സി കളം നിറഞ്ഞുകളിച്ചതും ആരാധകര്‍ക്ക് ആവേശമായി. ഒന്നാന്തരം കളി കാഴ്ച്ചവച്ച ലയണല്‍ മെസ്സിയാണ് കളിയിലെ താരം. എന്തുകൊണ്ടാണ് മെസ്സി എന്നത് ഒരു പ്രതിഭാസമാകുന്നത് എന്ന് തെളിയിക്കുന്ന കളിയാണ് അദ്ദേഹം കാഴ്ച്ചവച്ചത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോയി എന്നതുമാത്രമല്ല കളിമുഴുവന്‍ അദ്ദേഹം നിയന്ത്രിച്ചു. എണ്ണം പറഞ്ഞ ക്രോസുകളും ത്രൂപാസുകളുമായി മെസ്സി ടീമിനെയൊന്നാകെ ചുമലിലേറ്റി.
മെസ്സിയുടെ ഈ ലോകകപ്പിലെ ആദ്യ ഗോള്‍ മൊത്തത്തില്‍ ഈ ലോകകപ്പിലെ നൂറാം ഗോളാണെന്ന പ്രത്യേകതയുമുണ്ട്.
മെസ്സി ഡാ..!!!! ജീവന് മരണ പോരാട്ടത്തില്‍ അർജന്റീനയ്ക്ക് ജയം
പ്രതികരിക്കാൻ ഇവിടെ എഴുതുക