അമ്മയുടെ പ്രസിഡന്റും നടനുമായ മോഹൻലാലിന്റെ എറണാകുളം എളമക്കരയിലെ വസതിയിലേക്ക് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ മാർച്ച്. പ്രതിഷേധക്കാർ വീടിന് മുന്നിൽ റീത്തും കരിങ്കാടിയും വച്ചു.
കുറ്റക്കാർക്കൊപ്പം നിൽക്കുന്ന മോഹൻലാലും അമ്മയുടെ ഭാരവാഹികളായ ഇടത് ജനപ്രതിനിധികളും സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. അമ്മയ്ക്കും താരങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ചുള്ള ഫ്ലെക്സ് ബോർഡുമായി എത്തിയ പ്രതിഷേധക്കാർ ഫ്ലെക്സ് ബോർഡ് മോഹൻലാലിന്റെ വീടിന് മുന്നിലെ ഗേറ്റിൽ സ്ഥാപിച്ചു. മാർച്ച് നടത്തുമെന്ന് യൂത്ത് കോണ്ഗ്രസ് മുൻകൂട്ടി അറിയിച്ചിട്ടും സ്ഥലത്ത് പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. പ്രതിഷേധക്കാരിൽ ചിലർ വീടിന്റെ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് മാറ്റുകയായിരുന്നു. സാമ്പത്തവസമയത്ത് തോട്ടക്കാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അമ്മയിൽ ഏത് എം പിയും എം എൽ എയും ഉണ്ടായാലും സർക്കാർ ഇരയ്ക്കൊപ്പമായിരിക്കും; കടകംപള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക