തെക്കു പടിഞ്ഞാറൻ ജപ്പാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 48 പേർ മരിക്കുകയും നൂറോളം പേരെ കാണാതാവുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്.
ഒരാഴ്ചയായി ജപ്പാനിൽ കനത്ത മഴ തുടരുകയാണ്. ഹിരോഷിമ, എഹിം, ഓഖ്യാമ, ക്യോട്ടോ എന്നിവിടങ്ങളിലാണ് മഴ കൂടുതൽ നാശം വിതച്ചത്. കനത്ത മഴയിൽ നിരവധി അണക്കെട്ടുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. 20 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. നാൽപ്പതോളം ഹെലികോപ്റ്ററുകളിലായി രക്ഷാപ്രവർത്തനവും നടക്കുന്നുണ്ട്.
ഇതിനിടെ തലസ്ഥാന നഗരമായ ടോക്കിയോയിൽ ഇന്നലെ റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. പ്രദേശത്ത് സുനാമി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക