പൃഥ്വിരാജ്, പാർവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷ്നി ദിനകർ സംവിധാനം ചെയ്ത മൈ സ്റ്റോറിക്കെതിരെ കുപ്രചരണങ്ങൾ നടത്തുന്നതിൽ പ്രതിഷേധിച്ച് സംവിധായക രംഗത്ത്. മമ്മൂട്ടിയെ വിമർശിച്ച പാർവതിയോടുള്ള ദേഷ്യം സിനിമയോടാണ് തീർക്കുന്നതെന്ന് റോഷ്നി പറഞ്ഞു.
“സിനിമയ്ക്കെതിരെ സൈബർ ലോകത്ത് വ്യാപക കുപ്രചരണം നടക്കുകയാണ്. 18 കോടി രൂപ നിർമ്മിച്ച ചിത്രം വല്ല വിധേനയുമാണ് തിയേറ്ററിൽ എത്തിച്ചത്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറക്കിയത് മമ്മൂട്ടിയായിരുന്നു. എല്ലാ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ നിന്നും ട്രൈലെർ നീക്കം ചെയ്തു കൊണ്ടായിരുന്നു ആദ്യത്തെ ആക്രമണം. ഇപ്പോൾ റിലീസായതിനു ശേഷം കുടുംബത്തിന് കാണാൻ കൊള്ളാത്ത പടമെന്ന് കുപ്രചരണം നടത്തുന്നു. മുൻനിര താരങ്ങളുടെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു. അവരാരും ചിത്രത്തിനെതിരെ ഒന്നും ചെയ്തിട്ടില്ല എന്നാണ് പറയുന്നത്. പിന്നയരാണ് ഇതിനു പിന്നിൽ? ഞാൻ ഒരു സംഘടനയിലെയും അംഗമല്ല.
വിഷയം ഡബ്ല്യൂ സി സി യുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ചിത്രത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ ഫെഫ്കയിലും ബെംഗളൂരു സൈബർസെല്ലിലും പരാതി നൽകിയിട്ടുണ്ട്. വ്യാജ പ്രചാനങ്ങൾക്കിടയിലും സിനിമയ്ക്ക് അല്ല റേറ്റിംഗ് കിട്ടുന്നുണ്ട്.”; റോഷ്നി പ്രതികരിച്ചു.
അമേരിക്കയിലായതിനാൽ പാർവതിയും തിരക്കായതിനാൽ പൃഥ്വിയും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോസ്റ്റ്യൂം ഡിസൈനർ കൂടിയായ റോഷ്നി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മൈ സ്റ്റോറി.
ഇത് താരയുടെയും ജയ്യുടെയും സ്റ്റോറി; മൈ സ്റ്റോറി റിവ്യൂ വായിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക