അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ അറസ്റ്റിലായ മുഖ്യപ്രതി അഭിമന്യുവിൽ നിന്നും കേസിനെ സംബന്ധിച്ച നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് പോലീസ് വെളിപ്പെടുത്തി. ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുഹമ്മദ് പൊലീസിന് മൊഴി നൽകിയതായാണ് സൂചന. തങ്ങള്‍ ചുവരെഴുതുന്നതിനെ എസ്എഫ്ഐക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്നും തര്‍ക്കമുണ്ടായപ്പോള്‍ കൊച്ചിന് ഹൗസില്‍ തമ്പടിച്ചിരുന്ന സംഘാംഗങ്ങളെ കോളജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞെന്നാണ് വിവരം.
എന്തുവിലകൊടുത്തും ചുവരെഴുത്ത് സംരക്ഷിക്കണമെന്ന് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നുവെന്നും മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് നിര്‍ദേശം നല്‍കിയത് എന്നടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക