വമ്പൻ താരങ്ങളെ അണിനിരത്തി ജനസ്വീകാര്യതയുള്ള പരസ്യചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭരാണ് കല്യാൺ ജ്വല്ലറി. നിലവാരമുള്ള പരസ്യങ്ങളിലൂടെ എന്തെങ്കിലുമൊരു സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും കല്യാൺ ജ്വല്ലറിയുടെ പരസ്യങ്ങൾക്ക് സാധിക്കാറുണ്ട്. എന്നാൽ കല്യാണിന്റെതായി ഏറ്റവും ഒടുവിലിറങ്ങിയ പരസ്യം ഇപ്പോൾ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
അമിതാഭ് ബച്ചനും മഞ്ജു വാര്യരും അഭിനയിച്ച പരസ്യത്തിൽ ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ബെഫി സംസ്ഥാനകമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്.
കല്യാണ്‍ ജുവലറിയുടെ ഒട്ടുമിക്ക പരസ്യങ്ങള്‍ക്കും പ്രേക്ഷകരുടെ ഇടയില്‍ മികച്ച സ്വീകാര്യതയാണുള്ളത്. കൂടതെ ജനങ്ങള്‍ക്കിടയില്‍ നല്ല ആശയത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിരിപ്പിക്കുക എന്ന ഒരു രീതിയാണ് ഇവര്‍ തുടര്‍ന്നിരുന്നത്. എന്നാല്‍ ഇതിനിടെയാണ് ഇപ്പോള്‍ അവര്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. ബാങ്കിലെത്തുന്ന അമിതാഭിന്റെയും മഞ്ജുവിന്റെയും കഥാപാത്രങ്ങൾ പെന്ഷന് പാസ്ബുക്കില്‍ രണ്ട് തവണ തുക വരവ് വെച്ച തകരാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മാനേജര്‍ അത് ലാഭമായല്ലോ എന്ന് ചോദിക്കുന്നുണ്ട്. ഇത് അഹാസ്യകരമാണെന്നാണ് ബെഫി പറയുന്നത്. അലസരും ഉത്തരവാദിത്വ ബോധമില്ലാത്തവരുമായാണ് ബാങ്ക് ജീവനക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. ബാങ്ക് മാനേജരെയാകട്ടെ സത്യസന്ധതയില്ലാത്ത വ്യക്തിയായും. അറിഞ്ഞോ അറിയാതെയോ പരസ്യനിര്‍മ്മാതാക്കള്‍ ഈ കഥാപാത്രങ്ങളെയെല്ലാം കറുത്ത തൊലിനിറമുള്ളവരാക്കിയിരിക്കുന്നു.
പലപ്പോഴും പരസ്യം ജനങ്ങളുടെ മനസില്‍ പതിയുന്ന തരത്തിലുള്ള സംഭവങ്ങളിലൂടെയാണ് കല്യാണ്‍ പരസ്യം പുറത്തിക്കുന്നത്. എന്നാല്‍ ഇത്തവണ അത് അബദ്ധമാവുകയായിരുന്നു. പുതിയ പരസ്യത്തില്‍ മലയാളത്തില്‍ മഞ്ജുവാര്യര്‍ ബച്ചന്റെ മകളായി എത്തുമ്പോൾ ഹിന്ദിയില്‍ സ്വന്തം മകള്‍ ശ്വേതയാണ് ബച്ചന്റെ കൂടെ എത്തുന്നത്. തന്റെ അക്കൗണ്ടില്‍ അധികമായി ക്രെഡിറ്റ് ചെയ്യപ്പെട്ട പെന്ഷന് തുക മടക്കി നല്‍കാനാണ് വെളുത്തവരായ അച്ഛനും മകളും എത്തിയിരിക്കുന്നത്. അത് ഇനി തിരിച്ചടയ്ക്കുന്നതിന് ധാരാളം പ്രക്രിയകള്‍ ആവശ്യമാണെന്നും ആരും ഇത് അറിയാന്‍ പോകുന്നില്ലെന്നും പറഞ്ഞ് ബാങ്കിനെ പറ്റിക്കാനാണ് കറുത്തവനായ മാനേജരുടെ ഉപദേശം. എന്നാല്‍ ഇത് തനിക്കറിയാമെന്നും അതിനാല്‍ പണം തിരിച്ചെടുക്കണമെന്നുമാണ് വൃദ്ധന്റെ സത്യസന്ധമായ നിലപാട്. ഇതോടെ മാനേജര്‍ വഴങ്ങുകയും പണം തിരിച്ചെടുക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നു.
സംഭവം സോഷ്യൽ മീഡിയയിലുൾപ്പടെ വിവാദമായതോടെ പരസ്യം പിന്‍വലിച്ചതായി കാണിച്ച് കല്യാണ്‍ ബാങ്ക് ജീവനക്കാർക്ക് കത്ത് നൽകി. ഇതാദ്യമായല്ല കല്യാണിന്റെ പരസ്യങ്ങള്‍ വിവാദത്തിലാകുന്നത്. മുമ്പ് ഐശ്വര്യ റായിയെ വെച്ചെടുത്ത പരസ്യവും വിവാദത്തിലായിരുന്നു. അന്നും വിവാദം ഉയര്‍ന്നപ്പോള്‍ പരസ്യ പിന്‍വലിച്ച് തടിയൂരുകയാണ് ജ്വല്ലറി അധികൃതര്‍ ചെയ്തത്.
ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു? പ്രതികരണവുമായി രവി ശാസ്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക