സംസഥാനത്ത് ദുരിതം വിതച്ച് തകർത്ത് പെയ്ത മഴയിൽ 3000 കിലോമീറ്ററിലധികം റോഡുകൾ സഞ്ചാരയോഗ്യമല്ലാതായതായി റിപ്പോർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ നാശമുണ്ടായത്. കൂടാതെ തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ഏതാണ്ട് 3000 കോടി രൂപയുടെ ചിലവ് വരുമെന്ന് പൊതുമരാമത്ത് വകുപ്പറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് അവതരിപ്പിക്കുമെന്നാണ് വിവരം.
അതേസമയം, കനത്ത മഴയ്ക്ക് അല്പം ശമനമുണ്ടായെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് ശമനമുണ്ടായിട്ടില്ല. അടുത്ത തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. ഒഡിഷയ്ക്ക് സമീപം നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. വടക്കന്‍ ജില്ലകളിലാവും കൂടുതല്‍ മഴ ലഭിക്കുക.
2014 ജൂണ്‍ മുതൽ മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങള്‍; ചെലവാക്കിയത് 1484 കോടി രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക