ഓണത്തിനുള്ള ഒരുക്കങ്ങളുമായി പിണറായി സർക്കാർ. ഓണം എത്തുന്നതിന് മുമ്പ് തന്നെ അർഹതപ്പെട്ടവർക്ക് ക്ഷേമപെൻഷൻ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതുപ്രകാരം 4217907 പേർക്കാണ് ജൂലൈ മുതലുള്ള പെൻഷൻ ലഭിക്കുക. ഇതിൽ 873504 പേർ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പട്ടികയിലുൾപ്പെട്ടവരാണ്. 1733 കോടി രൂപയോളമാണ് ഇതിന് ചിലവാകുക.
ഓണത്തിനുള്ള പച്ചക്കറികളും മറ്റ് നിത്യോപയോഗ സാധനങ്ങളും ന്യായമായ വിലയിൽ ലഭ്യമാക്കാൻ സംസ്ഥാനത്ത് 6500 ൽ പരം സഹകരണ ചന്തകൾ സജ്ജമാക്കും. മാവേലിസ്റ്റോറുകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും അനുബന്ധമായി പ്രത്യേകം ചന്തകളുമുണ്ടാകും. മാവേലി സ്റ്റോറുകളില്ലാത്ത പഞ്ചായത്തിൽ പ്രത്യേക ഓണച്ചന്തകൾ സജ്ജമാക്കും. താലൂക്ക് കേന്ദ്രങ്ങൾ, ഡിപ്പോ കേന്ദ്രങ്ങൾ എന്നിവയിൽ വിപുലമായ ഓണച്ചന്തകളൊരുക്കും. കൃഷിവകുപ്പ്, കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങൾ, കർഷകരുടെ ഉത്പാദന കൂട്ടായ്മകൾ എന്നിവ വഴിയും ചന്തകൾ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക