തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റിന് പിന്‍വശത്ത് സ്ഥിതി ചെയ്യുന്ന റോമന്‍ കാത്തലിക് രൂപതയുടെ കീഴിലുള്ള അമലോത്ഭവ കത്തീഡ്രല്‍ ദേവാലയം പൊളിച്ചുനീക്കാനുള്ള ശ്രമത്തിനിടയിൽ സംഘര്‍ഷം. പോലീസ് സ്ഥലത്തെത്തി പള്ളി പൊളിക്കാനുപയോഗിച്ച രണ്ട് ജെ സി ബികൾ കസ്റ്റഡിയിലെടുത്തു.
നിലവിലുള്ള പള്ളികമ്മറ്റിയുടെ തീരുമാനപ്രകാരം നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ ദേവാലയം പൊളിച്ചു നീക്കി തൽസ്ഥാനത്ത് പുതിയ പള്ളി നിർമ്മിക്കാനുള്ള ശ്രമണങ്ങളുടെ ഭാഗമായി ഏതാനും ആഴ്ച മുമ്പ് ഇവിടത്തെ ആരാധനയും മറ്റും നൂറ് മീറ്റര്‍ അകലെ താല്‍ക്കാലികമായി സ്ഥാപിച്ച കുരിശടിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ പഴയപള്ളി പൊളിച്ചു മാറ്റാതെ മെയ്ന്റനൻസ് നടത്തിയാൽ മതിയെന്ന അഭിപ്രായമായിരുന്നു വിശ്വാസികളിൽ ചിലർക്ക്. ഈ വിഷയത്തിൽ ഇരുകൂട്ടരുമായി ഏറെ നാളായി തർക്കം നടക്കുകയാണ്.
ഇതിനിടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ രൂപതയിലെ ചിലര്‍ ജെ.സി.ബി ഉപയോഗിച്ച് പള്ളി പൊളിക്കാന്‍ ശ്രമിച്ചത്. നാല് ജെ.സി.ബി കളുമായെത്തിയ സംഘം പള്ളിയുടെ ഒരുചുവരും മേല്‍ക്കൂരയുടെ കുറച്ച് ഭാഗവും പൊളിച്ചുനീക്കുന്നതിനിടെയാണ് പോലീസ് സ്ഥലത്തെത്തിയത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പള്ളി പൊളിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ നിർദ്ദേശിക്കുകയും.സ്ഥലത്ത് ശക്തമായ പോലീസ് കാവലും ഏർപ്പാടാകുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് പള്ളി സംരക്ഷണ സമിതി നെയ്യാറ്റിന്‍കരയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എന്നാല്‍, കടകമ്പോളങ്ങളുടെ പ്രവര്‍ത്തനത്തെയോ വാഹന ഗതാഗതത്തെയോ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട് ആരുടെയും ഭാഗത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തിനാല്‍ സംഭവത്തില്‍ ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക