തിരുവനന്തപുരം: മുൻധനകാര്യ മന്ത്രി കെ എം മാണിക്ക് ബാർ കോഴക്കേസിൽ വിജിലെൻസ് ക്ളീൻചിറ്റ് നൽകിയ നടപടിക്കെതിരെ തടസ്സ ഹർജ്ജി നൽകി ഭരണ പരിഷ്കാരസമിതി ചെയർമാൻ വി എസ് അച്യുതാനന്ദൻ. തിരുവനന്തപുരം പ്രത്യേക വിജിലെൻസ് കോടതി വി എസ്സിന്റെ തടസഹർജ്ജിയിൽ വാദം കേൾക്കുകയാണ്.
മാണിക്കെതിരെ കുറ്റം തെളിയിക്കാൻ ശാസ്ത്രീയമായ തെളിക്കുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരനായ ബിജു രമേശ് സമർപ്പിച്ച സി ഡിയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും തെളിവുകളില്ലെന്ന് സമർത്ഥിച്ചും കസ് ഇനി മുന്നോട്ട് കൊണ്ട് പോകേണ്ടതല്ലെന്ന നിലപാടാണ് വിജിലെൻസ് റിപ്പോർട്ടിലുള്ളത്. ഇതിനെതിരെയാണ് വി എസ്സിന്റെ തടസ ഹർജ്ജി.
നേരത്തെ യു ഡി എഫ് ഭരണകാലത്ത് രണ്ടുതവണ മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടന്നുവെന്നും തുടരന്വേഷണം വേണമെന്നും വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസ് ആവശ്യമുന്നയിക്കുകയായിരുന്നു. പലതവണ സമയം അനുവദിച്ചിട്ടും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയും കേസില്‍ ഇടപെട്ടു. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കെഎം മാണിയുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കഴിഞ്ഞ ജനുവരിയില്‍ വിജിലന്‍സിനോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് വിജിലന്‍സ് എസ പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മാണിയെ കുറ്റവിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയത്.
വി എസ്സിനെ കൂടാതെ ബിജെപി എംപി വി മുരളീധരന്, ബിജു രമേശ് എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും കേസില്‍ വിജിലന്‍സ് ഇരുട്ടില്‍ തപ്പുകയാണെന്നും കാട്ടി മുഖ്യമന്ത്രിയ്ക്കും വിഎസ് കത്ത് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക