സംഗീത മാന്ത്രികൻ എ എ ആർ റഹ്മാന്റെ ഉയിരേ ഉയിരേ എന്ന ഗാനം കേട്ടാൽ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക ബേക്കൽ കോട്ടയുടെ മാസ്മരിക സൗന്ദര്യമാകും. കേരളത്തിന്റെ വടക്കേയറ്റത്ത് കാസർഗോഡ് കാഞ്ഞങ്ങാട്ട് നിന്നും ഏകദേശം എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ചരിത്രമുറങ്ങുന്ന ബേക്കൽ കോട്ടയിലെത്താം. കടലിലേയ്ക്കിറങ്ങി കിടക്കുന്ന കോട്ടയും നയനമോഹനമായ കടല്‍ത്തീരവും, അതിമനോഹരമായ പ്രകൃതിയും ഇവിടേക്ക് സന്ദർശകരെ എന്നും ആകർഷിച്ച് പോരുന്ന ഘടകങ്ങളാണ്.
1645 നും 1660 നും ഇടയ്ക്ക് കുംബ്ലയിലെ ബദിന്നൂര്‍ നായക്കന്മാരില്‍പെട്ട ശിവപ്പനായിക് ആണ് ഈ കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. കാലഭേദങ്ങൾക്കനുസരിച്ച് കോട്ടയുടെ നിർമ്മിതിയെ പറ്റി മറ്റഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്.
കടലിലേക്ക് തള്ളിനിൽക്കുന്ന മുനമ്പിൽ നാൽപ്പതേക്കറോളം വിസ്തൃതിയിൽ കോട്ട പരന്നുകിടക്കുന്നു. ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നതാണ് ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കോട്ട. സമുദ്രതീരത്തുള്ള വൻ കോട്ടമതിലിൽ ഇടക്കിടെ കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.
കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച പുരാതനമായ മുസ്ലിം പള്ളിയും ഉണ്ട്.
എങ്ങനെ എത്തിച്ചേരാം?
കാസര്‍ഗോഡ് ദേശീയപാതയുടെ തെക്കുഭാഗത്ത് 16 കി.മീറ്റര്‍ ദൂരെയാണ് ബേക്കല്‍. കാസര്‍ഗോഡ് ടൗണില്‍ നിന്നും കാഞ്ഞങ്ങാടു നിന്നും ധാരാളം ബസ് സര്‍വ്വീസുകള്‍ ഉണ്ട്.
14 ജില്ലകൾ 14 ക്ഷേത്രങ്ങൾ; കേരളത്തിലെ പ്രശസ്തമായ 14 ക്ഷേത്രങ്ങളിലൂടെ ഒരു പ്രദക്ഷിണം
പ്രതികരിക്കാൻ ഇവിടെ എഴുതുക