ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി.
ക്ഷേത്ര പ്രവേശനത്തില്‍ വിവേചനപരമായ വേര്‍തിരിവ് ഏര്‍പ്പെടുത്താനാകില്ലെന്ന് സൂചിപ്പിച്ച കോടതി, പ്രവേശനത്തിനുള്ള സമയക്രമം നിശ്ചയിക്കാമെന്നും പറഞ്ഞു. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ വരരുതെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ശാരീരികമായ കാരണങ്ങള്‍കൊണ്ട് മാത്രം സ്ത്രീകളെ മാറ്റി നിര്‍ത്താനാകില്ലെന്നും മതത്തില്‍ അനിവാര്യമായതെങ്കിലും ഭരണഘടനാ സാദ്ധ്യതകള്‍ ഉണ്ടെങ്കില്‍ ഇടപെടുമെന്നും സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക