പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടി അന്യസംസ്ഥാന തൊഴിലാളിയായി ക്രൂരമായി ബലാൽക്കാരം ചെയ്ത കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും മലയാളികൾ ഇനിയും മുക്തരായിട്ടില്ല. അതിനിടയ്ക്കാണ് പെരുമ്പാവൂരിൽ നിമിഷ എന്ന പെൺകുട്ടിയെ ബിച്ചു എന്ന അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്ന വാർത്ത ഇന്നലെ പുറത്ത് വന്നത്.
ദുരൂഹത നിറഞ്ഞതാണ് ബിച്ചു മുള്ളയുടെ ജീവിതമെന്നാണ് വര്‍ഷങ്ങളായി ഇയാളെ അറിയുന്ന സുഹൃത്തുക്കള്‍ പറയുന്നത്. ഏറെക്കാലമായി കൂടെയുണ്ടെങ്കിലും കുടുംബത്തെക്കുറിച്ചുള്ള കൂതല്‍ വിവരങ്ങളൊന്നും ബിച്ചു പങ്കുവയ്ക്കാറില്ലെന്ന് കൂടെയുള്ളവർ പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തു വരുന്നതും ബിച്ചുവിന്റെ ക്രിമിനൽ പശ്ചാത്തലം തന്നെയാണ്. ബിച്ചുവിന്റെ പിതാവ് ജയിലിൽ കിടന്നാണ് മരിച്ചത്. മാതാവും സഹോദരനും ഇപ്പോഴും ജയിലിൽ തന്നെ. ബാലികയെ ബലാല്‍സംഗം ചെയ്ത കേസില്‍ സഹോദരനെ പൊലീസ് അറസ്റ്റുചെയ്തപ്പോള്‍ നാട്ടുകാര്‍ കുടുംബത്തിന്റെ വസ്തുവകള്‍ കയ്യേറി.
മദ്യത്തിനും കഞ്ചാവിനും അടിമയാണ് ബിച്ചു. ഇതിനു പുറമേ ഇഞ്ചക്ഷന് രൂപത്തിലുള്ള മയക്കുമരുന്നുകളും ബിച്ചു മുള്ള ഉപയോഗിച്ചിരുന്നതായി സംശയമുയര്‍ന്നിട്ടുണ്ട്. കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സൂചി കയറിതുപോലെ കാണപ്പെടുന്ന പാടുകളാണ് ഈ സംശയത്തിന് കാരണമായിട്ടുള്ളത്. ഇന്നലെ രാത്രി വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോഴാണ് ഈ പാടുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്നലെ രാത്രി വൈദ്യപരിശോധനയ്ക്ക് ശേഷം 11 മണിയോടെ മജിസ്ട്രേറ്റിനു മുൻപാകെ ഇയാളെ ഹാജരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക