കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ പ്രതിഷേധവുമായി ഡിഎംകെ പ്രവര്‍ത്തകര്‍. കരുണാനിധിയുടെ സംസ്കാരം മെറീന ബീച്ചില്‍ നടത്താനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിനെത്തുടർന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച രാത്രി മുതൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുന്നിരിക്കുകയാണ്.
കാവേരി ആശുപത്രിക്കു മുന്പില് പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘർഷമുണ്ടായി.
അന്തിമോപചാരമര്‍പ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട പളനിസ്വാമി, തമിഴ്നാടിന്റെയാകെ നഷ്ടമാണ് കരുണാനിധിയുടെ മരണമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കരുണാനിധിയുടെ സംസ്കാരം സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെ; പ്രമുഖർ കരുണാനിധിയെ അനുസ്മരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക