അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്കാരം മെറീന ബീച്ചില്‍ തന്നെ നടക്കും. ഇത് സംബന്ധിച്ച വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
സംസ്കാരം മെറീന ബീച്ചില്‍ നടത്തുന്നതു സംബന്ധിച്ച് സര്‍ക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാത്രിയില്‍ വാദം കേട്ട കോടതി ഇതില്‍ വിധി പറയുന്നത് ഇന്ന് രാവിലത്തേക്ക് മാറ്റുകയായിരുന്നു.
മെറീനയിലെ സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ടിരുന്ന അഞ്ച് ഹര്‍ജികളില്‍ നാലെണ്ണവും ചൊവ്വാഴ്ച രാത്രിയോടെ തന്നെ പിന്‍വലിക്കപ്പെട്ടിരുന്നു. എന്നാല്‍ ട്രാഫിക് രാമസ്വാമി ഹര്‍ജി പിന്‍വലിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് രാമസ്വാമിയോട് ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് എഴുതിനല്കാന് കോടതി ആവശ്യപ്പെടുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഹുലുവാദി ജി.രമേഷാണ് ഡിഎംകെയുടെ ഹര്‍ജി പരിഗണിച്ചത്.
കരുണാനിധിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ പളനിസ്വാമിക്കെതിരെ ഡി എം കെ പ്രവർത്തികരുടെ പ്രതിഷേധം
പ്രതികരിക്കാൻ ഇവിടെ എഴുതുക