കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചപ്പോളും ഉദ്യോഗാർത്ഥികളോട് കരുണ കാട്ടാതെ പി എസ് സി. വ്യാഴാഴ്ച നടത്തേണ്ട ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷ മാറ്റി വെക്കുന്ന കാര്യത്തില്‍ പി.എസ്.സി ഇതുവരെ അറിയിപ്പ് പുറത്തിറക്കിയിട്ടില്ല. വ്യാഴായ്ച രാവിലെ ഏഴ് മുതല്‍ 8: 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷ മാറ്റി വെയ്ക്കാത്ത സാഹചര്യത്തില്‍ പ്രളയക്കെടുതിയെ അതിജീവിച്ചും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതേണ്ട സ്ഥിതിയാണ്.
31ന് തുടങ്ങാനിരുന്ന ഓണപ്പരീക്ഷ പോലും മാറ്റി വച്ച സാഹചര്യത്തിലാണ് ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷ മുടക്കം കൂടാതെ നടത്തി പിഎസ്സി പരീക്ഷാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്നത്. ഏഴ് മണിക്ക് തുടങ്ങുന്ന പരീക്ഷയ്ക്ക് കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെട്ട പി.എസ്.സി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ചുമതലക്കാര്‍ ആറ് മണിക്കേ എത്തണം. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക