സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ 324 ജീവൻ പൊലിഞ്ഞപ്പോൾ ഇന്ന് മാത്രം രക്ഷിച്ചത് 82,442 പേരെയെന്ന് മുഖ്യമന്ത്രി. മേയ് 29 മുതല്‍ ഓഗസ്റ്റ് 17 രാവിലെ എട്ടുവരെയുള്ള കണക്കാണിത്. 3,14,000 പേരാണ് സംസ്ഥാനത്തൊട്ടാകെ 2094 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.
ചെങ്ങന്നൂര്‍, ചാലക്കുടി പ്രദേശങ്ങളാണ് ഇപ്പോള്‍ ക്ഷരൂമായ പ്രളയക്കെടുതി നേരിടുന്നത്. ഒഴുക്കാണ് ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാനപ്രശ്നം. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാകും ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം നടക്കുക.
ശനിയാഴ്ച മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനു വലിയ ബോട്ടുകളും കൂടുതല്‍ ഹെലിക്കോപ്റ്ററുകളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഡല്‍ഹി, പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന സര്‍ക്കാരുകള്‍ കേരളത്തിനു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ റെയില്‍വേ കുടിവെള്ളവും ലഭ്യമാക്കുന്നുണ്ട്. കേരളത്തില്‍ നാശം വിതച്ച് പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ നേരത്തെ അറിയിച്ചിരുന്നു. എങ്കിലും 13 ജില്ലകളില്‍ നിലവില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക