പ്രളയക്കെടുതിയിൽ നശിച്ച വീടുകളെ സജ്ജമാക്കാൻ പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടുപകരണങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിന് കർമ്മപദ്ധതി രൂപീകരിക്കുമെന്നും ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
“വിവിധ ദുരിതാശ്വാസ ക്യാന്പുകള്‍ വിട്ടു തിരിച്ചുപോകുന്പോഴുള്ള അവസ്ഥയെക്കുറിച്ച് ആളുകള്‍ക്ക് ആശങ്കയുണ്ട്. ഇത് ഗൗരവമായി സര്‍ക്കാര്‍ കാണുന്നു. ഇതിന് സമയബന്ധിതമായി പരിഹാരം കാണും. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ വാസയോഗ്യമാക്കുന്നതിന് ബാങ്കുകളുമായി സഹകരിച്ച് ആവശ്യമായ തുക ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഒരു ലക്ഷം രൂപ വരെ കുടുംബനാഥയ്ക്കു പലിശരഹിത വായ്പ ലഭിക്കും” – മുഖ്യമന്ത്രി പറഞ്ഞു.
“ദുരിതാശ്വാസ ക്യാന്പുകള്‍ സ്കൂള്‍, കോളജ് കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഓണാവധി കഴിയുന്നതതോടെ ഈ കെട്ടിടങ്ങള്‍ ഒഴിഞ്ഞു നല്‍കേണ്ടിവരും. ഇതോടെ വീട് സജ്ജമാകുന്നതുവരെ ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിയുന്നവരെ താമസിക്കുന്നതിന് ഹാളുകള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താനാണു സര്‍ക്കാര്‍ തീരുമാനം. സ്ഥിരമായി പ്രകൃതി ദുരിതങ്ങള്‍ നേരിടുന്ന മേഖലകളില്‍ വസിക്കന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കും. ഇതിന് പൊതുവായ അഭിപ്രായം രൂപീകരിക്കും. കേടുവന്ന വീട്ടുപകരണങ്ങള്‍ നന്നാക്കുന്നതിന് കര്‍മപദ്ധതി രൂപീകരിക്കും.” ; മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നത്; ആരോപണത്തിന് മറുപടിയുമായി മന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക