വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത് സര്‍ക്കാരിന്റെ പിടിപ്പ് കേടാണെന്ന് തുറന്നടിച്ച് കെ.മുരളീധരന് എം എൽ എ. സംഭവത്തില്‍ ഡാം സേഫ്റ്റി അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും ഗുരുതര വീഴ്ചയാണ് പറ്റിയെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂണില്‍ തന്നെ മഴ ശക്തമായിരുന്നു. ഡാം തുറന്നു വിട്ടിടത്താണ് വെള്ളം വലിയ തോതില്‍ പൊങ്ങിയത്. ഇതൊന്നും പരിഹരിക്കാതെ സര്‍ക്കാര്‍ പുതിയ മന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നെന്നും മുരളീധരന് കുറ്റപ്പെടുത്തി.
“ബാണാസുരസാഗര്‍ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതാണ് വയനാട്ടിലെ വെള്ളപ്പൊക്കത്തിന് കാരണം. വയനാട്ടുകാര്‍ക്ക് മരണം തന്നെയാണ് പ്രതിവിധിയെന്നാണ് കെ.എസ്.ഇ.ബി ചെയര്മാന് പറഞ്ഞത്. ഡാമുകളുടെ സുരക്ഷ സര്‍ക്കാര്‍ പഠിക്കണം. ഭരണപക്ഷ എംഎല്‍എമാര്‍ തന്നെയാണ് ഡാം തുറന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയത്. വീഴ്ചയുണ്ടായതിന്റെ തെളിവാണ് പി.എച്ച് കുര്യനെ മാറ്റിയതിലുടെ വ്യക്തമായത്.” ;മുരളീധരന് പറഞ്ഞു.
പ്രളയമുണ്ടായപ്പോള്‍ ജര്‍മനിക്ക് പോയ മന്ത്രി കെ. രാജുവിനെ പുറത്താക്കണമെന്നും.പൈലറ്റ് വാഹനം വരാത്തതിനെ തുടര്‍ന്ന് എസ്ഐയെ ശിക്ഷിച്ച മന്ത്രി എ.കെ ബാലന്റെ നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഡാമുകള്‍ തുറന്നതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
യു.എ.ഇ സഹായം തടഞ്ഞത് ദുഷ്ട ചിന്തകൊണ്ടാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കേന്ദ്ര സര്‍ക്കാര്‍ നല്കിയതിനേക്കാള് വലിയ തുക നല്കിയതുകൊണ്ടാണ് ഇത് തടഞ്ഞതെന്നും ആരോപിച്ചു. യു.എ.ഇ മനസറിഞ്ഞാണ് സഹായം നല്‍കുന്നതെന്നും മുരളീധരന് വ്യക്തമാക്കി.
ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക