പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് യു എ ഇ 700 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു എന്ന വാർത്ത കേരളം കേട്ടത് ആശ്വാസത്തോടെയാണ്. എന്നാൽ ഇതിന് പിന്നാലെ പുറത്ത് വന്ന വാർത്തകൾ കേരളജനതയ്ക്ക് അത്ര സന്തോഷകരമായിരിക്കുന്നില്ല. യു എ ഇ സഹായം നൽകാമെന്ന് തീരുമാനിച്ചുവെന്നും എന്നാൽ എത്ര രൂപയാണെന്നുള്ളതിൽ സ്ഥിതീകരണമുണ്ടായിട്ടില്ല എന്നും ഡൽഹിയിലെ യു എ ഇ അംബാസിഡറായ അഹമ്മദ് ആൽബന്ന അറിയിച്ചു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വന്നത്. ഇതേ തുടർന്ന് സഹായത്തിന്റെ കാര്യം പുറത്ത് വിട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നത്. ഏതായാലും സംഭവത്തിൽ ഇപ്പോൾ പിണറായി വിജയൻ തന്നെ നേരിട്ട് പ്രതികരിച്ചിരിക്കുകയാണ്.
“യുഎഇയില്‍ നിന്നും ലഭിക്കുന്ന സഹായത്തില്‍ അവ്യക്തത ഇല്ല. മുഖ്യമന്ത്രി പിണറായി വിജയന്. ഈ വിഷയം സംസാരിച്ചത് നമ്മുടെ പ്രധാനമന്ത്രിയും യുഎഇ ഭരണാധികാരിയുമാണ്. ധനസഹായത്തിന്റെ കാര്യത്തില്‍ തെറ്റായ ഒന്നും തന്നെ പറഞ്ഞിട്ടിള്ള. 700 കോടി എന്നത് കൃത്യമായ സംഖ്യ തന്നെയാണ്. യുഎഇയില്‍ നിന്നും സഹായം ലഭിക്കും എന്ന കാര്യം പ്രധാനമന്ത്രി തന്നെ ട്വീറ്റ് ചെയ്തതാണ്. അത് താന്‍ ഇനി പ്രത്യേകം കാണിക്കേണ്ടതില്ലലോ?” മുഖ്യമന്ത്രി പ്രതികരിച്ചു.
700 കോടി ധനസഹായത്തിന്റെ കാര്യം വ്യവസായിയായ എംഎ യൂസഫലിയോട് യുഎഇ ഭരണാധികാരി നേരിട്ട് പറഞ്ഞതാമെന്നും ബക്രീദ് ആശംസിക്കാന്‍ പോയപ്പോള്‍ ആണ് ഇത് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പുറത്ത് പറയാന്‍ പറ്റുന്ന കണക്കാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് തന്നെയാണ് യുസഫലി പറഞ്ഞതും. യുഎഇ സഹായം സംബന്ധിച്ച് തന്റെ വിശ്വാസം അത് കിട്ടും എന്ന് തന്നെയാണ് എന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക