നരേന്ദ്ര മോദിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെതിരെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്. ഡിഎംകെ അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് മോദി സര്‍ക്കാരിനെതിരെ സ്റ്റാലിന് ആഞ്ഞടിച്ചത്.
“എല്ലാത്തിലും വര്‍ഗീയ നിറം കലര്‍ത്തുന്നവരെ എതിര്‍ക്കും. കള്ളമാരുടെ ഭരണത്തില്‍ നിന്ന് തമിഴ്നാടിലെ മോചിപ്പിക്കും. രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുകയാണ് അവർ. സ്വതന്ത്രമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് വേണം. അത് സംരക്ഷിക്കാനായി ഡിഎംകെ പ്രവര്‍ത്തകര്‍ അണിചേരണം” ; സ്റ്റാലിന് ആഹ്വാനം ചെയ്തു.
“ഈ നിമിഷം മുതല്‍ ഞാന്‍ പുനര്ജന്മം നേടിയിരിക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയസാഹചര്യം വെല്ലുവിളി നേരിടുകയാണ്. വിദ്യാഭ്യാസവും കലയും സാഹിത്യവും മതവും എല്ലാം മതവര്‍ഗീയ ശക്തികള്‍ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുയാണ്, ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ പോലും അസ്ഥിരപ്പെടുത്തുകയാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
പതിറ്റാണ്ടുകളായി പാർട്ടിയെ നയിച്ച കരുണാനിധിയുടെ നിര്യാണത്തോടെയാണ് സ്റ്റാലിൻ ഡി എം കെ അധ്യക്ഷ സ്ഥാനത്തേക്ക് വന്നത്. കരുണാനിധിയുടെ ഇളയ പുത്രനാണ് 65 കാരനായ സ്റ്റാലിൻ. ഡിഎംകെ ട്രഷറര്‍, യുവജനവിഭാഗം സെക്രട്ടറി ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. 09 ല്‍ ഉപമുഖ്യമന്ത്രിപദവിയിലുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക