വാങ്ങാനാളില്ലാതായതോടെ പെട്രോൾ വാങ്ങുന്നവർക്ക് വമ്പൻ ഓഫാറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ പെട്രോൾ പമ്പുകൾ. അനുദിനം വർദ്ധിക്കുന്ന പെട്രോൾ വിലയെത്തുടർന്ന് ഗത്യന്തരമില്ലാതെ ജനങ്ങൾ സ്വന്തം വാഹനങ്ങളുപേക്ഷിച്ച് പൊതുവാഹന സൗകര്യങ്ങളുപയോഗിക്കുകയാണ്. ഇതേതുടർന്ന് നഷ്ടത്തിലായ പമ്പ് ഉടമകൾ ജനങ്ങളെ ആകർഷിക്കാൻ സമ്മാനപദ്ധതികളുമായി എത്തിയിരിക്കുകയാണ്.
രാജ്യത്ത് പെട്രോളിന് ഉയർന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഇക്കാരണം കൊണ്ടുതന്നെ സംസ്ഥാനത്തുകൂടി കടന്നു പോകുന്ന വലിയ വാണിജ്യ വാഹനങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളും ഇതോടെ ഇന്ധനത്തിനായി അടുത്തുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പമ്പുടമകൾ നിലലനില്പിനായി ഈ അറ്റകൈ പ്രയോഗം സ്വീകരിച്ചത്.
100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഡിസ്കൗണ്ടുകളും ചില പമ്പുകൾ നല്‍കുന്നുണ്ട്. 5000 ലിറ്റര്‍ ഡീസല്‍ അടിക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവ സമ്മാനമായി ചില പമ്പുകൾ നല്കുന്നു. 25,000 ലിറ്റര്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് ഓട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് സമ്മാനമായി നല്‍കുന്നത്. 50,000 ലിറ്റര്‍ ഡീസലിന് എസി, ലാപ്ടോപ്പ് എന്നിവയും സമ്മാനമായി നല്കുന്നു. ഒരു ലക്ഷം ലിറ്റര്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബൈക്കും സ്കൂട്ടറുമാണ് ബമ്പർ സമ്മാനം.
ബിഷപ്പ് നേരത്തെ രാജി വയ്ക്കണമായിരുന്നു; ഫ്രാങ്കോയെ തള്ളി ലത്തീൻ സഭ
പ്രതികരിക്കാൻ ഇവിടെ എഴുതുക