സെപ്തംബര്‍ ആറിന് ചൈനയിലെ പ്രശസ്തമായ സിയാബു സിയാബു റെസ്റ്റോറിന്റില്‍ ഭര്‍ത്താവുമൊത്ത് ഭക്ഷണം കഴിക്കാനെത്തിയ ഗർഭിണി കഴിച്ച സൂപ്പില്‍ ചത്ത എലിയുടെ ജഡം.സൂപ്പ് കഴിക്കുന്നതിനിടെയാണ് ചത്ത എലിയെ ഇവര്‍ കണ്ടത്.
സംഭവത്തെ തുടർന്ന് പരാതിപ്പെട്ട യുവതിയോടും ഭർത്താവിനോടും ഗർഭസ്ഥശിശുവിന് എന്തെങ്കിലും സംഭവിച്ച് ഗർഭഛിദ്രം നടത്താൻ ആവശ്യമായ 20000 യുവാൻ നൽകാമെന്ന് ഹോട്ടൽ അധികൃതര്‍ പറഞ്ഞതായി യുവതിയും കുടുംബവും ആരോപിച്ചു.
സംഭവം വിവാദമായതോടെ റെസ്റ്റോറന്റിനെതിരെ അമര്‍ഷവും ദേഷ്യവും പ്രകടിപ്പിച്ച് നിരവധി പേർ രംഗത്ത് വന്ന്. റെസ്റ്റോറന്റ് താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ എപ്പോഴും ഉത്തരവാദിത്വത്തോടെയാണ് പെരുമാറുന്നതെന്നും അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും റെസ്റ്റോറന്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക