കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തലാഖ് ചെയ്യപ്പെടാന്‍ കാരണം ഉച്ചത്തിൽ പാട്ട് വെച്ചതിനാലാണെന്ന് ഇരയുടെ അച്ഛന്. മുത്തലാഖ് ചൊല്ലിയശേഷം ഭർത്താവിന്റെ സാന്നിധ്യത്തിൽ തന്നെ കൂട്ടമാനഭംഗത്തിനരയാക്കിയെന്ന പരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു. പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുത്തലാഖ് ചെയ്തെന്നാണു യുവതി പറയുന്നതെങ്കിലും ഭർതൃവീട്ടുകാർ ഇത് നിഷേധിച്ചെന്നു പോലീസ് പറയുന്നു.
ഉത്തര്‍പ്രദേശിലെ മൊറാദാബദിലാണ് സംഭവം. വിവാഹം കഴിഞ്ഞ ശേഷം വീട്ടില്‍ വെച്ച മ്യൂസിക് സിസ്റ്റത്തിന്റെ ശബ്ദം അറിയാത്തെ കൂട്ടിയതാണ് ഭര്‍ത്താവിനെ പ്രകോപിച്ചത്. ഭാര്യയോട് ദേഷ്യം തോന്നിയത്തോടെ അപ്പോള്‍ തന്നെ ഭാര്യയുമായുള്ള ബന്ധം വേര്പ്പെടുത്തുകയായിരുന്നെന്ന് പൊലീസിന് നല്കിയ പരാതിയില്‍ ഇരയുടെ പിതാവ് വ്യക്തമാക്കി.
തലാക്ക് ചൊല്ലി വേര്‍പ്പെടുത്തിയതിന് പിന്നാലെ പെണ്‍കുട്ടിയോട് ഹലാല ചെയ്യുവാനും ഭര്‍ത്താവിന്റെ കുടുംബം ആവശ്യപ്പെടുന്നതായി പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
പ്രളയം; ദുരിതാശ്വാസ നിധിയിലേക്കു നിർബന്ധിത പിരിവ് വേണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക