പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശിതമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാനിൽ കോൺഗ്രസ്സ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു രാഹുൽ മോദിയെ തുറന്ന് വിമർശിച്ചത്.
രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം ഇട്ടു തരാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചത് പോലെ തങ്ങൾ ചെയ്യില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
‘ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ നിങ്ങളും കേട്ടതാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം എത്തിയോ എന്ന് മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്. മോദിയെപ്പോലെ വ്യാജ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ നല്‍കില്ല. എന്നാല്‍ ജനങ്ങളുടെ ഉന്നമനത്തിനായി ഞങ്ങളെക്കൊണ്ട് സാധ്യമായതെല്ലാം ചെയ്യും’ ; രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദിയുടെ മക്ക ഇൻ ഇന്ത്യ പദ്ധതിയേയും രാഹുൽ പരിഹസിച്ചു. സ്വദേശി ഉത്പന്നങ്ങള്‍ക്ക് പകരം ഇന്ത്യയിലെ എല്ലാ ഉത്പന്നങ്ങളും ചൈനീസ് നിര്‍മ്മിതമാണെന്നും, മേക്ക് ഇന്‍ ഇന്ത്യ പരാജയമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ചൈന ദിനംപ്രതി 50000 തോഴില് സൃഷ്ടിക്കുമ്ബോള്‍ ഇന്ത്യയില്‍ അത് 450 മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രിയുെട പ്രതിമാസ റേഡിയോ പരിപാടിയായ ‘മന് കി ബാത്തി’നേയും രാഹുല്‍ കടന്നാക്രമിച്ചു. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മന് കി ബാത്ത് മാത്രമാണ് പറയുന്നതെന്നും നമ്മുടെ മനസ്സിലുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹം താത്പര്യപ്പെടുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക