ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴും ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയിൽ 89 രൂപ 69 പൈസയായി.
ഡീസലിന് 78 രൂപ 42 പൈസയും.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിന്റെ വിലക്കയറ്റമാണ് ഇന്ത്യയിൽ ഇന്ധനവില വർദ്ധിക്കുന്നതിന്റെ പ്രധാനകാരണമായി എണ്ണകമ്പനികൾ ഇതുവരെ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കണക്ക് പ്രകാരം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ ഏറ്റവും കുറഞ്ഞ നിലയിലാണ്. മെയില്‍ 75.25 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ ബാരല്‍ ജൂണില്‍ 73.83 ഡോളറായി ഇടിഞ്ഞു.കഴിഞ്ഞ മാസം വീണ്ടും കുറഞ്ഞ് 72.53 ഡോളറിലെത്തി.നിലവില്‍ 70.21 ഡോളറിനാണ് ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ ലഭിക്കുന്നത്.പക്ഷെ രാജ്യത്തെ ഇന്ധന വിലയാകട്ടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലും.
എന്നാൽ രാജ്യത്ത് അനിയന്ത്രിതമായി വർധിക്കുന്ന ഇന്ധനവിലയുടെ യഥാർത്ഥ കാരണം രൂപയുടെ മൂല്യത്തകർച്ചയാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണ്ടെത്തൽ. രൂപയുടെ മൂല്യമിടിയുന്നത് അസംസ്കൃത എണ്ണയുടെ ഇറക്കുമതി ചിലവ് വര്‍ദ്ധിപ്പിക്കുന്നു.ഇത് മറികടക്കാനാണ് നിലവിലെ വില വര്‍ദ്ധനവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക