ഗോൾഡൻ ഗ്ലോബ് മത്സരാത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികസേനാ കമാൻഡർ അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി. കന്യാകുമാരിയിൽ നിന്നും തെക്കുമാറി 5020 കിലോമീറ്റർ അകലെയാണ് വഞ്ചി കണ്ടെത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ പി-81 വിമാനമാണ് ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അഭിലാഷിന്റെ പായ്വഞ്ചി കണ്ടെത്തിയത്. അഭിലാഷിന് മരുന്നും ഭക്ഷണവും എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ നാവികസേന.
ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്നും 3500 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്താണ് അപകടമുണ്ടായത്. ഓസ്ട്രേലിയന്‍ നേവിയുടെയും ഇന്ത്യന്‍ നേവിയുടെയും സംയുക്താഭിമുഖ്യത്തിലാണ് രക്ഷാപ്രവര്‍ത്തനം. അതേസമയം പായ് വഞ്ചിക്കടുത്തേക്ക് ഇതുവരെയും ആര്‍ക്കും എത്താനായിട്ടില്ല.
പായ്വഞ്ചിക്കു തകരാറുണ്ടെന്നും തനിക്കു സാരമായി പരിക്കേറ്റുവെന്നും അഭിലാഷ് ടോമി ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് സന്ദേശം നല്‍കിയിരുന്നു. പായ്വഞ്ചിയുടെ തൂണ് (പായ്മരം) തകര്‍ന്നെന്നും നടുവിനു സാരമായി പരിക്കേറ്റെന്നും എഴുന്നേല്ക്കാന് സാധിക്കുന്നില്ലെന്നും സന്ദേശത്തില്‍ പറയുന്നു. താന്‍ സുരക്ഷിതനാണെന്നും ബോട്ടിന്റെ ഉള്ളില്‍ കിടക്കുയാണെന്നുമാണ് അഭിലാഷില്‍ നിന്നും അവസാനമായി ലഭിച്ച സന്ദേശം.
11 ദിവസം പ്രായമുള്ള പെൺകുഞ്ഞ് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചു; സംഭവം കൊല്ലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക