കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന കുരുവിലങ്ങാട്ട് കന്യാസ്ത്രീ മഠത്തിലെ 20 ആം നമ്പർ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു .
തെളിവെടുപ്പ് പൂർത്തിയാകുന്നത് വരെ മഠത്തിലെ കന്യാസ്ത്രീകളോട് മാറിനിൽക്കാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രാങ്കോയും കന്യാസ്ത്രീകളും തമ്മിൽ മുഖാമുഖം കാണുന്നതൊഴിവാക്കാനാണിത്.
കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പാടാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടര വരെയാണ് ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതിനുള്ളതിൽ ആവശ്യമായ തെളിവെടുപ്പുകൾ നടത്താനുള്ള തിരക്കിട്ട പരിശ്രമത്തിലാണ് പോലീസ്.
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് ഫ്രാങ്കോയുടെ ലൈംഗികക്ഷമതാ പരിശോധന നടത്തുകയും ഡി എൻ എ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഫ്രാങ്കോയെ നുണ പരിശോധനയ്ക്ക് വിധേയേനാക്കാൻ അപേക്ഷ നൽകുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക