ആർത്തവ ദിനത്തിൽ താൻ അമ്പലത്തിനുള്ളിൽ പ്രവേശിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിർന്ന നേതാവ് കെ ആർ ഗൗരിയമ്മ രംഗത്ത്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്കിയ അഭിമുഖത്തിലാണ് ഗൗരിയമ്മ ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അമ്പലത്തിൽ നിന്നും അകറ്റി നിർത്തുന്നത് പരിഹാസ്യമായ രീതിയാണെന്നും ആർത്തവദിനത്തിൽ താൻ അമ്പലത്തിനുള്ളിൽ പ്രവേശിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ദേവി ഇറങ്ങിയോടിയൊന്നുമില്ലെന്നും ഗൗരിയമ്മ പറയുന്നു.
‘മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം അമ്ബലത്തില്‍ പോയ ഞാന്‍ ആര്ത്തവദിവസമായിരുന്നതിനാല് അവരെ കാത്ത് വെളിയില്‍ നിന്നു. ആദ്യം പുറത്ത് നിന്നെങ്കിലും സമയം വൈകിയിട്ടും അവര്‍ മടങ്ങിയെത്താഞ്ഞതിനാല്‍ ഞാന്‍ അമ്ബലത്തിനുള്ളില്‍ കയറി. അമ്പലത്തിലെ ദേവി അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ കയറിയതുകൊണ്ട് ദേവി ഇറങ്ങി ഓടിയൊന്നുമില്ല’ – ഗൗരിയമ്മ പറഞ്ഞു.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.
ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് വിലക്കരുതെന്നും ആഗ്രഹമില്ലാത്തവരോട് നിര്‍ബന്ധിച്ച് പോകാന്‍ പറയരുതെന്നും ഗൗരിയമ്മ പറയുന്നു. ഇത്ര വൈകാരികമായ ഒരു വിഷയത്തെ പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലുള്ള എതിര്‍പ്പും അവര്‍ പ്രകടിപ്പിച്ചു. ആളുകള്‍ക്കിടയില്‍ സുപ്രീം കോടതി വിധിയില്‍ വിശ്വാസം ജനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇത് സാധിച്ചില്ലെങ്കില്‍ അദ്ദേഹം എന്തിനാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു.
നിലമ്പൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം
പ്രതികരിക്കാൻ ഇവിടെ എഴുതുക